പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനിയെന്ന് വീണാ ജോർജ്

പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ധീരമായ ഓർമ്മകൾ ശേഷിപ്പിച്ച് സിസ്റ്റർ ലിനി നമ്മെ വിട്ടിപിരിഞ്ഞിട്ട് മൂന്ന് വർഷം. ലിനിയുടെ ഭർത്താവ് സജീഷിനെ രാവിലെ വിളിച്ചിരുന്നു.

ചക്കിട്ടപ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ എല്ലാ ആഹാര സാധനങ്ങളും ഇന്ന് ആ കുടുംബം നൽകുകയാണ്. ലിനിയുടെ ഓർമ്മ ദിവസം ഏറ്റവും മാതൃകാപരമായി തന്നെയാണ് ആ കുടുംബം ആചരിക്കുന്നത്.

കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവൻ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നൽകിയ ലിനിയെ മലയാളിക്ക് മറക്കാനാവില്ല .2018 മെയ് 21ന് കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു ലിനിയുടെ മരണം. നിപ്പാ രോഗം പകർന്നുവെന്നു എന്ന് സംശയം ഉണ്ടായപ്പോൾ സഹപ്രവർത്തകരോടും വീട്ടുകാരോടും ലിനി കാണിച്ച മുൻകരുതൽ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് മാതൃകയാണ്.

മരണം മുന്നിൽ കണ്ടപ്പോഴും മക്കളുൾപ്പെടെയുള്ളവരെ കാണാതെ, ആത്മധൈര്യം കൈവിടാതെ ലിനി രോഗത്തോട് പൊരുതി.കൊവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി നാടിനെ സേവിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ലിനിയുടെ ജീവിതം ആവേശമാണ്. അതി ജാഗ്രതയോടെ ഈ കാലഘട്ടത്തിൽ നമുക്ക് ലിനിയുടെ ഓർമ്മകൾ പുതുക്കാം.. വിശ്രമമില്ലാതെ കരുതലോടെ പ്രവർത്തിക്കുന്ന കേരളത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായി മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News