മോദിയുടെ കരച്ചിലിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍:മുതലക്കണ്ണീരെന്നും ഭൂഷണ്‍

നിങ്ങള്‍ക്ക് മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, ദാ ഇവിടെ കാണാം; മോദിയുടെ കരച്ചിലിന്റെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

.ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കൊവിഡ് മരണങ്ങളെക്കുറിച്ച് പറഞ്ഞ് മോദിയുടെ വിതുമ്പൽ .
വെര്‍ച്വല്‍ യോഗത്തിനിടെ മോദിയുടെ ഈ വിതുമ്പൽ പ്രസംഗത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത് .

നിങ്ങള്‍ക്ക് മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, നിങ്ങള്‍ക്കത് ഇവിടെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു.

‘കാശിയിലെ ഒരു സേവകനെന്ന നിലയിൽ, വാരാണസിയിലെ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ച് പ്രശംസനീയമായ രീതിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരോടും നഴ്സുമാരോടും ടെക്നീഷ്യൻമാരോടും വാർഡ് ബോയ്മാരോടും ആംബുലൻസ് ഡ്രൈവർമാരോടും’ -മോദി പറഞ്ഞു..

അതേസമയം കൊവിഡ് മൂലം ജീവൻ നഷ്ടമായവരെ ഓർത്തുള്ള മോദിയുടെ കണ്ണീർ മുതലക്കണ്ണീരെന്നായിരുന്നു നെറ്റിസൺസിന്റെ പ്രതികരണം. രാജ്യത്ത് കൊവിഡ് പിടിമുറുക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സെൻട്രൽ വിസ്ത ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയർന്നു. കൂടാതെ വാക്സിൻ സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടു.

രണ്ടാം തരംഗത്തിൽ പ്രതിദിനം 4000ത്തിൽ അധികം പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമാകുന്നത്. പ്രധാനമന്ത്രിയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് ബി.ജെ.പിയിൽനിന്നുപോലും നിരവധിപേർ രംഗത്തെത്തിയിരുന്നു.

കൊവിഡ് രോഗബാധയെ തുടര്‍ന്ന് നിരവധി മരണങ്ങളാണ് രാജ്യത്ത് ഉണ്ടായതെന്നു പറഞ്ഞ പ്രധാനമന്ത്രി യോഗത്തിനിടെ വികാരഭരിതനാവുകയായിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here