കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ; പണം വന്നത് സംസ്ഥാനത്തിന് പുറത്തുനിന്ന്

കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന്. പണം സംസ്ഥാനത്തിന് പുറത്തു നിന്നും വന്നതാണെന്ന് പോലീസ് കണ്ടെത്തി. മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന് ബി.ജെ.പി പ്രവര്‍ത്തകരായ ധര്‍മ്മരാജനും സുനില്‍ നായക്കും പൊലീസിനോട് സമ്മതിച്ചു.

തെരഞ്ഞെടുപ്പാവശ്യത്തിനായി ബി.ജെ.പി കൊണ്ടുപോയ കുഴല്‍പ്പണമാണ് കൊടകരയില്‍ വച്ച് ഒരു സംഘം തട്ടിയെടുത്തത്. എന്നാല്‍ 25 ലക്ഷം രൂപ മാത്രമേ നഷ്ടപ്പെട്ടിരുന്നുള്ളുവെന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പുതിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ബി.ജെ.പി പ്രവര്‍ത്തകരായ ധര്‍മ്മരാജനും സുനില്‍ നായിക്കും വണ്ടിയില്‍ മൂന്നരക്കോടിയുണ്ടായിരുന്നെന്ന് സമ്മതിച്ചു.

യുവമോര്‍ച്ച മുന്‍ ട്രഷററായ സുനില്‍ നായിക്കാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മ്മജന്‍ വഴി പണം കൊടുത്തയച്ചത്. എവിടേക്കാണ് പണം കൊടുത്തയച്ചതെന്ന കൃത്യമായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നാണ് പണം വന്നതെന്നും വ്യക്തമായി.

സംഭവത്തിനു പിന്നിലെ ഉന്നത ബി.ജെ.പി ബന്ധത്തെക്കുറിച്ചുള്ള കൃത്യമായ വിവരം പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിനു പിന്നില്‍ ഉണ്ടെന്നു സംശയിക്കുന്ന ബി.ജെ.പി സംസ്ഥാന നേതാക്കളും നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News