കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് , രണ്ട് ജില്ലാ നേതാക്കളെ നാളെ ചോദ്യം ചെയ്യും; ആശങ്കയോടെ നേതൃത്വം

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീളുന്നു. രണ്ട് ജില്ലാ നേതാക്കളെ നാളെ ചോദ്യം ചെയ്യും. ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര്‍ഹരി എന്നിവരെയാണ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.

മേഖല സെക്രട്ടറി കാശിനാഥനോടും ഹാജരാകാന്‍ അന്വേഷണ സംഘം അവശ്യപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ക്കെതിരെ അന്വേഷണം നീണ്ടതോടെ ആശങ്കയിലാണ് ബിജെപി-സംസ്ഥാന ദേശീയ നേതൃത്വം.

കേസില്‍ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പണം സംസ്ഥാനത്തിന് പുറത്തു നിന്നും വന്നതാണെന്നും പോലീസ് കണ്ടെത്തി. മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന് ബി.ജെ.പി പ്രവര്‍ത്തകരായ ധര്‍മ്മരാജനും സുനില്‍ നായക്കും പൊലീസിനോട് സമ്മതിച്ചു.

തെരഞ്ഞെടുപ്പാവശ്യത്തിനായി ബി.ജെ.പി കൊണ്ടുപോയ കുഴല്‍പ്പണമാണ് കൊടകരയില്‍ വച്ച് ഒരു സംഘം തട്ടിയെടുത്തത്. എന്നാല്‍ 25 ലക്ഷം രൂപ മാത്രമേ നഷ്ടപ്പെട്ടിരുന്നുള്ളുവെന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പുതിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ബി.ജെ.പി പ്രവര്‍ത്തകരായ ധര്‍മ്മരാജനും സുനില്‍ നായിക്കും വണ്ടിയില്‍ മൂന്നരക്കോടിയുണ്ടായിരുന്നെന്ന് സമ്മതിച്ചു.

യുവമോര്‍ച്ച മുന്‍ ട്രഷററായ സുനില്‍ നായിക്കാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മ്മജന്‍ വഴി പണം കൊടുത്തയച്ചത്. എവിടേക്കാണ് പണം കൊടുത്തയച്ചതെന്ന കൃത്യമായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നാണ് പണം വന്നതെന്നും വ്യക്തമായി.
സംഭവത്തിനു പിന്നാലെയാണ് നാളെ ബിജെപി ജില്ലാ നേതാക്കളെ നാളെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News