കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടി പറന്നെത്തുന്നു

ഇന്ന് രാത്രി 10.25നു ഷാർജയിൽനിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ ജെനി ജെറോം തീരദേശത്തെ തന്റെ ജന്മനാട്ടിലേക്കു നോക്കും. ഇങ്ങുതാഴെ ഒരുഗ്രാമം ജെനിയുടെ വരവിനായി അകാശത്ത് കണ്ണുനട്ടിരിക്കും.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ വനിത കൊമേഴ്സ്യൽ പൈലറ്റ് എന്ന സ്ഥാനവുമായാണ് സഹപൈലറ്റായി ജെനി (23) തിരുവനന്തപുരത്തേക്ക് എത്തുന്നത്.പൈലറ്റ് ലൈസൻസ് ലഭിച്ചതിനുശേഷം നാട്ടിലേക്കുള്ള ആദ്യയാത്ര.എയര്‍ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോള്‍ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.

തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിനാകെ അഭിമാനമാകുകയാണ് ജെനി.പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിനു തുണയായി നിന്നത് അച്ഛന്‍ ജെറോം ജോവിൻ. വർഷങ്ങൾക്കു മുൻപ് തീരദേശത്തുനിന്ന് ജോലിതേടി ദുബായിലേക്കു പോയ ആളാണ് ജെറോം. 2 വയസുമുതൽ ജെനിയും കുടുംബവും അജ്മാനിലാണ്.

പ്ലസ്ടു പൂർത്തിയായശേഷമാണ് ഈ മേഖലയിലേക്കു തിരിഞ്ഞത്. പരിശീലനം പൂർത്തിയാക്കി 3 മാസം മുൻപാണ് ലൈസൻസ് ലഭിച്ചത്. മാതാവ് ബിയാട്രീസ്. സഹോദരൻ: ജെബി ജെറോം.ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കുകയാണ് ഈ കടപ്പുറത്തുകാരി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here