ദില്ലിയിൽ ലോക്ഡൗൺ നീട്ടി

ദില്ലിയിൽ മെയ്‌ 31 വരെ ലോക്ഡൗൺ നീട്ടി. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ദില്ലിയിൽ വരും ദിവസങ്ങളിൽ ലോക്ഡൗണിൽ ഘട്ടം ഘട്ടമായി ഇളവുകൾ നൽകും.ദില്ലിയിൽ ഇന്ന് 1600 കേസുകളാണ് സ്ഥിരീകരിച്ചത്.പോസിറ്റിവിറ്റി നിരക്ക് 2.5% മാനമായി കുറഞ്ഞു.

വാക്‌സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 18-44 പ്രായപരിധിക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ഡല്‍ഹിയില്‍ നിര്‍ത്തിവെച്ചെന്ന് കഴിഞ്ഞ ദിവസം കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ നഗരവാസികള്‍ക്കുമുഴുവന്‍ വാക്‌സിന്‍ നല്‍കാന്‍ 30 മാസമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നുമാസത്തിനുള്ളില്‍ നഗരവാസികള്‍ക്കെല്ലാം കൊവിഡ് വാക്‌സിനേഷന്‍ നടത്തുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപനം.

നമ്മുടെ യുവാക്കള്‍ക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തേണ്ടി വന്നിരിക്കുന്നു. യുവാക്കള്‍ക്കായി കേന്ദ്രം നല്‍കിയ വാക്‌സിന്‍ തീര്‍ന്നു. ഇതോടെ, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടേണ്ടി വന്നു. ഏതാനും ഡോസുകള്‍ ബാക്കിയുണ്ട്. അവ വൈകീട്ടോടെ തീരും. വാക്‌സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടേണ്ടിവന്നതില്‍ ഏറെ ദുഃഖിക്കുന്നു. കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ വാക്‌സിന്‍ ചോദിച്ചിരുന്നു. അതുലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ പുനരാരംഭിക്കും. – മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ മാസവും 80 ലക്ഷം വാക്‌സിന്‍ ഡല്‍ഹിക്കുവേണം. ഈ സ്ഥാനത്ത് 16 ലക്ഷം വാക്‌സിനേ ലഭിച്ചിട്ടുള്ളൂ. ജൂണില്‍ ഡല്‍ഹിക്കായി എട്ടുലക്ഷം വാക്‌സിനേ വകയിരുത്തിയിട്ടുള്ളൂ. ഇതുവരെ അമ്പതുലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഡല്‍ഹിയിലെ മുതിര്‍ന്നവര്‍ക്കെല്ലാം നല്‍കാന്‍ രണ്ടരക്കോടി വാക്‌സിന്‍ വേണം. ഇപ്പോഴത്തെ നിലയില്‍ എട്ടുലക്ഷം വാക്‌സിനേ നല്‍കൂവെങ്കില്‍ ഡല്‍ഹി നിവാസികള്‍ക്കെല്ലാം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ 30 മാസമെടുക്കും. ഇതിനിടയില്‍ എത്ര കൊവിഡ് തരംഗങ്ങള്‍ വന്നുപോവുമെന്നോ എത്രത്തോളംപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News