മതിയായ രേഖകളില്ലാതെ ലോറിയിൽ കൊണ്ടു വരികയായിരുന്ന 4,30,500 രൂപ പയ്യന്നൂർ പൊലീസ് പിടികൂടി. ജില്ലാ അതിർത്തിയായ കാലിക്കടവ് ആണൂരിൽ ദേശീയപാതയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്.
പാലക്കാട് സ്വദേശികളായ ഉസ്മാൻ, സുബൈർ എന്നിവരെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു. പോത്ത് കച്ചവടത്തിന് പോകുന്നെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കാസർകോട് ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്നു ലോറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here