ചേട്ടൻ എം ജി രാധാകൃഷ്ണനെക്കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് എം ജി ശ്രീകുമാർ

മലയാളികളുടെ പ്രിയ ഗായകന്‍ എം ജി ശ്രീകുമാറിന് ഇന്ന് ജന്മദിനം.ജീവിതത്തിൽ 63 പിന്നിടുകയാണ് പ്രിയഗായകൻ എം.ജി.ശ്രീകുമാർ. 40 വർഷത്തെ പാട്ടുജീവിതത്തിൽ ഇരുപതിനായിരത്തിൽപ്പരം ഗാനങ്ങൾ അദ്ദേഹം ആലപിച്ചുകഴിഞ്ഞു. പിറന്നാളുകൾ പലതും പലയിടങ്ങളിൽ വച്ച് പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ ആഘോഷം കൊച്ചിയിലെ വീട്ടില്‍ ഭാര്യ ലേഖയ്ക്കൊപ്പമാണ്.

കൈരളി ടീ വിയുടെ ജെ ബി ജംഗ്‌ഷനിൽ പങ്കെടുത്ത എം ജി ശ്രീകുമാർ
ഒട്ടേറെ ഗാനങ്ങൾ നിറഞ്ഞാലപിക്കുകയും രസകരമായ ഒട്ടേറെ കാര്യങ്ങൾ പങ്കു വെക്കുകയും ചെയ്തിരുന്നു. സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനം ജെ ബി ജംഗ്‌ഷനിൽ പാടി കഴിഞ്ഞ് ഇത് ചേട്ടന് വേണ്ടി ഞാൻ സമർപ്പിക്കുകയാണ് എന്നാണ് എം ജി ശ്രീകുമാർ പറഞ്ഞത്. “ഈ സമർപ്പണം എന്റെ എല്ലാമെല്ലാമായിരുന്ന ചേട്ടൻ എം ജി രാധാകൃഷ്ണനും ഗിരീഷ് പുത്തഞ്ചേരിക്കുംവേണ്ടിയാണ്” എന്നാണ് പറഞ്ഞത്.

തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഗാനം പാടുമ്പോൾ ചേട്ടനുമായി വഴക്കായിരുന്നും എന്നും എം ജി ശ്രീകുമാർ ഓർക്കുന്നുണ്ട്.

ഈ പാട്ട് റെക്കോർഡ് ചെയ്യുമ്പോഴും ഞങ്ങൾ തമ്മിൽ വഴക്കായി.ചേട്ടൻ എല്ലാവരും കേൾക്കെ ഉറക്കെ വഴക്കു പറയും .അതീ പാട്ടിനിടയിലും സംഭവിച്ചു.ഒടുവിൽ ചേട്ടൻ പറഞ്ഞു “നിന്റെ ചേട്ടനല്ലേടാ പറയുന്നേ.നീ തുറന്ന് പാട്” എന്ന്.ഒരു സംഗതി ഞാൻ പറയുന്നപോലെ പാടുവാണെങ്കിൽ ഇന്ന് വൈകിട്ട് ചിക്കൻ കറി വാങ്ങി തരാമെന്നും പറഞ്ഞു.കേൾക്കുമ്പോൾ എളുപ്പമായി തോന്നുമെങ്കിലും കുറച്ചു ബുദ്ധിമുട്ടാണത്.അത് ഞാനന്ന് പാടി .എം ജി രാധാകൃഷ്ണന്റെ സ്റ്റാമ്പ് ആണ് ആ സംഗതി.അദ്ദേഹം വലിയൊരു ജീനിയെസ്സാണ് ,സംഗീതത്തിന്റെ എസൻസ് ആണ് .ഭരതം എന്ന ചിത്രത്തിലെ ചേട്ടൻ അനിയൻ ബന്ധമാണോ നിങ്ങൾ തമ്മിൽ എന്ന ചോദ്യത്തിന് എം ജി ശ്രീകുമാർ പറഞ്ഞത് അത് ശത്രുക്കൾ പറഞ്ഞു പരത്തിയതാണ്.പിതൃ തുല്യനാണ് ചേട്ടൻ എന്നാണ്

ചേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല എന്ന് പറഞ്ഞപ്പോൾ എം ജി ശ്രീകുമാറിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .കൂടുതൽ പറയാനാകാതെ എം ജി ശ്രീകുമാർ കരച്ചിലിന്റെ വക്കോളമെത്തി.കണ്ണ് നിറഞ്ഞല്ലോ എന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചപ്പോൾ ഇടക്കിടക്ക് അതും വേണ്ടേ എന്നായിരുന്നു എം ജി ശ്രീകുമാറിന്റെ മറുപടി 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News