കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്; ബി.ജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെ നാളെ ചോദ്യം ചെയ്യും

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെ നാളെ ചോദ്യം ചെയ്യും. അന്വേഷണ സംഘം ആലപ്പുഴയെത്തിയാണ് ചോദ്യം ചെയ്യുക. ധര്‍മാരാജനുമായി കെ.ജി കര്‍ത്ത നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നു. കവര്‍ച്ച നടന്ന ദിവസവും ഫോണില്‍ സംസാരിച്ചിരുന്നുവെന്ന്ും പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ബി.ജെ.പി സംഘടനാ സെക്രട്ടറി ഗണേശന്‍, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കാണ് അന്വേഷണ സംഘം നോട്ടീസ് അയച്ചത്.

ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശ് ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ് ചോദ്യം ചെയ്യലിന് ഹാജറാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്. രണ്ടു ദിവസത്തിനകം ഹാജരാകണമെന്നും ഇല്ലാത്ത പക്ഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ഇതിനു മുന്‍പും ഇരുവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാകാന്‍ തയാറായില്ല.

അതേ സമയം ആലപ്പുഴ ബി.ജെ.പി ജില്ലാ ട്രഷറര്‍ കര്‍ത്ത യോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ധര്‍മ്മരാജന്റയും സുനില്‍ നായിക്കിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃശ്ശൂര്‍ ജില്ലയിലെ ബി.ജെ.പി നേതാക്കളായ കെ.ആര്‍ ഹരി, സുജയ സേനന്‍ എന്നിവരെ ചോദ്യം ചെയ്തിരുന്നു.

കുഴല്‍പ്പണം കൊണ്ടുവന്ന സംഘത്തിന് തൃശ്ശൂര്‍ ജില്ലയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത് ഇവരാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here