വരിക ഗന്ധർവഗായകാ വീണ്ടും
വരിക കാതോർത്തു നിൽക്കുന്നു കാലം
തരിക ഞങ്ങൾ തൻ കൈകളിലേക്കാ
മധുരനാദവിലോലമാം വീണ
മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി. കുറുപ്പിന് ഇന്ന് നവതി.
എന്തെഴുതിയാലും കവിതയുടെ മാസ്മരിക ശക്തിയിലേക്ക് നമ്മെ നയിച്ച സര്‍ഗാത്മകത..അത് മാത്രമായിരുന്നോ ഒ എൻ വി കുറുപ്പ്?ആറുപതിറ്റാണ്ടുകാലമായി കവിതയിലും പാട്ടുകളിലും ക്ലാസ്മുറികളിലും പൊതുവേദികളിലും മലയാളഭാഷയിലും ഒ എൻ വി കുറുപ്പ് നിറഞ്ഞു നിന്ന പ്രതിഭ.കവിയെന്ന നിലയില്‍ തലമുറകളെ തന്നെ തന്‍റെ കവിതയിലേക്കാകര്‍ഷിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.’ഭൂമിക്ക് ഒരു ചരമഗീത’വും ‘സൂര്യഗീത’വും ‘കോതമ്പുമണികളും’ ‘ശാര്‍ങ്ഗകപക്ഷികളും’ പോലുള്ള കാവ്യങ്ങള്‍ മലയാളിക്ക് സമ്മാനിച്ച് കടന്നുപോയ ഒ എൻ വി സാറിനെ എങ്ങനെയാണു മലയാളി മറക്കുക ?എങ്ങനെയാണു ഓർമിക്കാതിരിക്കുക
കവിതയുടെ ലോകത്തിനൊപ്പം തന്നെ വരികൾ കൊണ്ട് ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കി.ലളിതഗാനമായാലും കവിതയായാലും ചലച്ചിത്രഗാനമായാലും ഒ എൻ വി ടച്ചിലൂടെ മലയാളിയുടെ ഹൃദയത്തിലേക്ക് വരികൾ പെയ്തിറങ്ങുകയായിരുന്നു.ഇപ്പോഴും ആ പെയ്ത് നിൽക്കുന്നില്ല ….
വളപ്പൊട്ടുപോലെ മയില്പീലിത്തുണ്ടുപോലെ ഓരോ മലയാളിയും കാത്തുസൂക്ഷിക്കുന്ന ഒ എൻ വി വരികളിലൂടെ ഈ ജന്മവാര്ഷികത്തിൽ പ്രണാമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here