ചെറുമകന്റെ മർദ്ദനമേറ്റ വൃദ്ധയുടെ സംരക്ഷണം മകൾ ഏറ്റെടുത്തു

അടൂർ ഏനാത്ത് ചെറുമകന്റെ മർദ്ദനമേറ്റ വൃദ്ധയുടെ സംരക്ഷ ണം മകൾ ഏറ്റെടുത്തു. 98 വയസുള്ള ശോശാമ്മയെ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ നേതൃത്വത്തിൽ  സന്ദർശിച്ചു.

മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്ന സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ വനിതാ കമ്മിഷൻ ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ്  അടൂർ എഴo കുളത്തെ വീട്ടിൽ   എത്തി 98 വയസുള്ള ശോശാമ്മയെ കമ്മിഷൻ അംഗം സന്ദർശിച്ചത്.

ഇവരെ  ഗാന്ധിഭവനിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ കൂടെ താമസിപ്പിക്കാൻ മകൾ സന്നദ്ധത അറിയിച്ചതോടെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമം ഉപേക്ഷിച്ചു. സ്ഥലം എം എൽ എ ചിറ്റയം ഗോപകുമാറും ഇവരുടെ വീട്ടിലെത്തിയിരുന്നു.

അതേസമയം,വൃദ്ധയെ മർദിച്ച ചെറുമകൻ എബിൻ മാത്യുവിനെ റാന്നിയിലുള്ള ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി. സ്ഥിരമായി മദ്യപിച്ചെത്തിയിരുന്ന ഇയാൾ വൃദ്ധയെ മർദ്ധിക്കുന്നത് പതിവായതിനെ തുടർന്ന് ദൃശ്യങ്ങൾ സഹിതം പകർത്തി കുടുംബാംഗങ്ങൾ തന്നെ പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകവും അറിഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News