കൊടകര കുഴല്‍പ്പണക്കേസ്: ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സംഭവത്തില്‍ പറയാനുള്ള തെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍ പറഞ്ഞു.

അതേസമയം നേരത്തെ കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍. 3 കിടക്കകളുള്ള മുറിയാണ് ബുക്ക് ചെയ്ത തെന്നും ഹോട്ടല്‍ ജീവനക്കാരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത്. കുഴല്‍പ്പണ കടത്തു സംഘത്തിന് തൃശ്ശൂര്‍ ജില്ലയില്‍ മുറി ഏര്‍പ്പാടാക്കിയത് ബി.ജെ.പി.ജില്ലാ നേതൃത്വം അറിഞ്ഞു കൊണ്ടാണെന്ന് വ്യക്തമായി.

ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നു വിളിച്ചു പറഞ്ഞാണ് മുറി ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. മൂന്ന് കിടക്കകളുള്ള മുറിയാണ് ബുക്ക് ചെയ്തത്.

ഇക്കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞതായും ലോഡ്ജിലെ രജിസ്റ്റര്‍ പോലീസ് പരിശോധിച്ചതായും ഹോട്ടല്‍ ജീവനക്കാരന്‍ വ്യക്തമാക്കി. സി.സി.ടി വി ദ്യശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News