ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൂടിയ സര്‍വ്വകക്ഷി യോഗം സമാപിച്ചു. ജെഡിയു മുന്‍കൈ എടുത്ത് നടത്തിയ യോഗം ഓണ്‍ലൈനായാണ് നടന്നത് .
യോഗത്തിൽ എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കുമെന്ന് അറിയിച്ചു . പ്രശ്നങ്ങളെ നിയമപരമായി നേരിടുമെന്നും കേന്ദ്ര സർക്കാരിന് സമ്മർദ്ദം ചെലുത്തുമെന്നും വ്യക്തമാക്കി. ഭാവി പരിപാടികൾക്ക് നേതൃത്വം നൽകാൻ കോർ കമ്മറ്റി രൂപീകരിക്കും.
എല്ലാ രാഷ്ട്രീയ പാർട്ടിക്കും പ്രാതിനിധ്യം നൽകികൊണ്ടുള്ള യോഗത്തിൽ ബി ജെ പി ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
അതേസമയം ,ലക്ഷദ്വീപ് വിഷയത്തില്‍ സംസ്ഥാന നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ച് സമാധാനവും സ്വൈര്യ ജീവിതവും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാകും പ്രമേയം. രാജ്യത്ത് ലക്ഷദ്വീപ് വിഷയത്തില്‍ ഒരു സംസ്ഥാന നിയമസഭയില്‍ വരുന്ന ആദ്യ പ്രമേയമാണ് കേരളത്തിന്‍റേത്.
പ്രതിപക്ഷവുമായി സംയുക്തമായി ചേർന്ന് പ്രമേയം പാസാക്കുമെന്ന് സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു. അതേസമയം,ലക്ഷദ്വീപ് ഭരണകൂടം നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ഇന്ധന വിതരണത്തിലും നിയന്ത്രണം ഏർപ്പെടുത്തി. സ്വകാര്യ വാഹനങ്ങൾക്കുള്ള പെട്രോൾ വിൽപന നിർത്തിവച്ചു.ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here