കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശിനെ ചോദ്യം ചെയ്ത് വിട്ടയച്ചു.പോലീസ് ക്ലബിൽ വച്ച് നടന്ന ചോദ്യം ചെയ്യാലിനു ശേഷം അല്പം മുൻപാണ് ഇദ്ദേഹത്തെ വിട്ടയച്ചത്..ഇതോടെ കൂടുതൽ നേതാക്കന്മാരിലേക്ക് അന്വേഷണം നീളൻ സാധ്യത.വരും ദിവസങ്ങളിൽ നിർണ്ണായകമായ വിവരങ്ങൾ പുറത്തുവരാൻ സാധ്യത . ഇതിനു മുൻപും അന്വേഷണ സംഘം വിളിപ്പിച്ചിരുന്നെങ്കിലും ഗണേഷ് ഹാജരായില്ലായിരുന്നു.
അതേസമയം നേരത്തെ കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍. 3 കിടക്കകളുള്ള മുറിയാണ് ബുക്ക് ചെയ്തതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.ഇതോടെ കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക വെളിപ്പെടുത്തലാണ് പുറത്തുവന്നത്. ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞതായും ലോഡ്ജിലെ രജിസ്റ്റര്‍ പൊലീസ് പരിശോധിച്ചതായും ഹോട്ടല്‍ ജീവനക്കാരന്‍ വ്യക്തമാക്കി. സി.സി.ടി വി ദ്യശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here