വിദേശമദ്യവും വ്യാജവാറ്റുപകരണങ്ങളുമായി ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍

വ്യാജ വാറ്റുണ്ടാക്കുന്നതിനുള്ള വാഷും, ഉപകരണങ്ങളും, വിദേശമദ്യവുമായി ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍. എക്‌സൈസ് നടത്തിയ പരിശോധനയില്‍ പാലക്കാട് അംബികാപുരം സ്വദേശികളാണ് പിടിയിലായത്.

എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡും എക്‌സൈസ് റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വലിയപാടം അംബികാപുരത്തെ ബാബു എന്ന സന്തോഷ്, കണ്ണന്‍ എന്ന പ്രശാന്ത് എന്നിവര്‍ പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇവരുണ്ടായിരുന്ന വീട്ടില്‍ നിന്ന് ചാരായ നിര്‍മാണത്തിന് ഉപയോഗിക്കുന്ന 12.5 ലിറ്റര്‍ വിദേശ മദ്യവും 50 ലിറ്റര്‍ വാഷും, സാധന സാമഗ്രികളും കണ്ടെടുത്തു.

നാളുകളായി ഇവര്‍ ചാരായ വില്‍പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചു. പിടിയിലായ പ്രതികള്‍ ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്. കണ്ണന്‍ എന്ന പ്രശാന്ത്കുമാര്‍ 2015ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയിലേക്ക് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് രണ്ട് പേരും. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം ആരംഭിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ എക്‌സൈസ് ഡ്രൈവിന്റെ ഭാഗമായി വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News