100 കോടി രൂപ ശമ്പളം കൈപ്പറ്റുന്നവരായി സെറോധ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും

സ്വന്തം പ്രയത്‌നത്താല്‍ സമ്പന്നരായ 40 വയസ്സിന് താഴെയുള്ള വ്യക്തികളുടെ പട്ടികയില്‍ സെറോധ സ്റ്റോക്ക് ബ്രോക്കിങിന്റെ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും ഒന്നാമതെത്തി. ഇവരുടെ ആസ്തി ഈവര്‍ഷം 58ശതമാനം ഉയര്‍ന്ന് 24,000 കോടിയായി. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ അണ്ടര്‍ 40 പട്ടികയിലാണ് ഇവര്‍ ഒന്നാമതായി സ്ഥാനം നേടിയത്.

ഇതോടെ രാജ്യത്തെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന പ്രമോട്ടര്‍മാരാകും സെറോധയുടെ സ്ഥാപകര്‍. വിപണിയില്‍ ലിസ്റ്റ്ചെയ്ത കമ്പനികളില്‍ സണ്‍ ടിവിയുടെ കലാനിധി മാരന് 87.5 കോടി രൂപയും ഹീറോ മോട്ടോര്‍കോര്‍പിന്റെ പവന്‍ മുഞ്ജലിന് 84.6 കോടി രൂപയുമാണ് ശമ്പളയനിത്തില്‍ ലഭിച്ചത്.

ബോര്‍ഡ് യോഗതീരുമാനമാണിതെന്നും ഇത്രയുംതുക ലഭിച്ചതായി കരുതേണ്ടെന്നും നിതിന്‍ പ്രതികരിച്ചു. വിവിധ പദ്ധികള്‍ക്കായി ഓരോവര്‍ഷവും ലാഭത്തിന്റെ 5 മുതല്‍ 10ശതമാനംവരെ നീക്കിവെക്കാറുണ്ടെന്നും നിതിന്‍ വ്യക്തമാക്കി. 2020-21 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായം 1000 കോടി രൂപയായി. ബോണസ് നല്‍കുന്നതിനായി അതിന്റെ ഒരുഭാഗം നീക്കവെച്ചതായും അദ്ദേഹം പറയുന്നു.

2010ല്‍ സ്ഥാപിച്ച സെറോധ, ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സിനും ഇന്‍ട്രാ ഡെ ട്രേഡിനും 20 രൂപ നിരക്കിലാണ് ബ്രോക്കര്‍ഫീസ് വാങ്ങുന്നത്. ദീര്‍ഘകാല ഓഹരി വ്യാപാരത്തിന് ബ്രോക്കര്‍ ഫീസ് ഈടാക്കുന്നുമില്ല. കോവിഡ് കാലത്ത് ചെറുകിട നിക്ഷേപകരുടെ എണ്ണം 20 ലക്ഷത്തില്‍നിന്ന് 50 ലക്ഷമായി ഉയര്‍ന്നു. റീട്ടെയില്‍ വ്യാപാരത്തിന്റെ 15ശതമാനത്തിലധികം നടക്കുന്നത് സെറോധവഴിയാണ്.

ബിസിനസ് ഇടനില കമ്പനിക(ബി2ബി)ളോട് നിക്ഷേപക താല്‍പര്യംവര്‍ധിച്ചതോടെ ഇവരുടെ ആസ്തിയില്‍ 274ശതമാനമാണ് വര്‍ധനവുണ്ടായത്. ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍, ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകനായ ബിന്നി ബെന്‍സാല്‍, ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ക്കും പട്ടികിയില്‍ ഇടം നേടാനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News