ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. തൃശൂർ പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കുഴൽപ്പണവുമായി ഇരുവർക്കും ബന്ധമുണ്ടെന്ന ആർ.എസ്.എസ്. പ്രവർത്തകൻ ധർമ്മരാജൻ്റെ മൊഴി നിർണായകമാണ്.
കഴിഞ്ഞ ദിവസം കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ 4 പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാകോടതി തള്ളി യിരുന്നു. പ്രതികളായ മുഹമ്മദലിയുടേയും രണ്ടാം പ്രതി രഞ്ജിത്തിന്റെയും ഷുക്കൂറിന്റെയും റഹീം എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
അതേസമയം, അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം മുഖ്യ പ്രതികളിലൊരാളായ മാര്‍ട്ടിന്റെ അമ്മ പൊലീസിനെ ഏല്‍പ്പിച്ചു. കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
തൃശൂര്‍ പോലീസ് ക്ലബ്ബില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടു. ബിജെപി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം ഗണേശനെയും സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീശനെയും മുന്‍പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഇരുവരും ഹാജരാകാന്‍ തയാറായിരുന്നില്ല.
അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് എം.ഗണേശന്‍ ചോദ്യം ചെയ്യലിന് വിധേയനായത്. കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് കൊണ്ടുവന്നതില്‍ മറ്റ് സംസ്ഥാന നേതാക്കള്‍ക്കുള്ള പങ്ക് അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
ചില നിര്‍ണായക വെളിപ്പെടുത്തല്‍ ഗണേഷ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. പണം കൊണ്ടു വരുന്ന വിവരം ഗണേഷ് ഉള്‍പ്പടെ ഉള്ളവര്‍ക്ക് അറിയാമായിരുന്നുവെന്ന് ധര്‍മ രാജനും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ഹരിയും മൊഴി നല്‍കിയിരുന്നു.
സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീശനെ നാളെ ചോദ്യം ചെയ്യും. അതേ സമയം സംഘടനാ ആവശ്യത്തിനാണ് താന്‍ ധര്‍മ്മരാജനുമായി ബന്ധപ്പെട്ട തെന്നാണ് ഗണേശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here