ജമ്മു:പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. മേജർ വിഭൂതി ശങ്കർ ധൗണ്ഡിയാലിന്റെ ഭാര്യ നികിത കൗളാണ് ശനിയാഴ്ച സൈന്യത്തിന്റെ യൂണിഫോം അണിഞ്ഞത്.
ചെന്നൈയിലെ ഓഫിസേർസ് ട്രെയിനിങ് അക്കാദമിയിൽ നടന്ന ചടങ്ങിൽ നികിത ഔദ്യോഗികമായി സൈന്യത്തിന്റെ ഭാഗമായി. ആർമി കമാൻഡർ നോർത്തേൺ കമാൻഡ് ലെഫ്. ജനറൽ വൈ.കെ. ജോഷി നികിതയുടെ തോളിൽ നക്ഷത്രം പതിച്ചുനൽകി.
Major Vibhuti Shankar Dhoundiyal made supreme sacrifice at Pulwama in 2019, was awarded Shaurya Chakra (P). Today his wife Nikita Kaul paid a befitting tribute to him by joining the Indian Army. pic.twitter.com/QcrRKxL2A7
— Prasar Bharati News Services पी.बी.एन.एस. (@PBNS_India) May 29, 2021
നികിതക്കും സൈന്യത്തിനും ആശംസകൾ നേർന്ന് പ്രതിരോധമന്ത്രാലയത്തിന്റെ ഉധംപുർ പി ആർ ഒയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ വിഡിയോ പോസ്റ്റ് ചെയ്തു.2019ൽ ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ആക്രമണത്തിലാണ് ധൗണ്ഡിയാൽ വീരമൃത്യു വരിക്കുന്നത്. പിന്നീട് രാജ്യം അദ്ദേഹത്തെ ശൗര്യചക്ര നൽകി ആദരിച്ചു.
വിവാഹം കഴിഞ്ഞ് ഒമ്പതുമാസത്തിന് ശേഷമാണ് ധൗണ്ഡിയാൽ മരിച്ചത്. ധണ്ഡിയാലിെൻറ വേർപാടിന് ആറുമാസത്തിന് ശേഷം 27കാരിയായ നികിത സൈന്യത്തിൽ ചേരാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. പിന്നീട് ഷോർട്ട് സർവീസ് കമീഷൻ പരീക്ഷ വിജയിച്ചു.
2020ൽ അഭിമുഖ പരീക്ഷയും നികിത പൂർത്തിയാക്കി. പിന്നീട് ചെന്നൈയിലെ ഓഫിസേർസ് ട്രെയിനിങ് അക്കാദമിയിലേക്ക് കമീഷൻ ചെയ്യപ്പെട്ടു. ശനിയാഴ്ച നികിത ഔദ്യോഗികമായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുകയായിരുന്നു. ഭർത്താവിനെ പോലെ രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നതായി നികിത പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here