ശേഷിക്കുന്ന ഐ പി എല്‍ മത്സരങ്ങള്‍ യു എ ഇയില്‍ നടത്തും

ഐ പി എല്‍ 14ആം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യു എ ഇയില്‍ തന്നെ നടത്തും. സെപ്തംബര്‍-ഒക്ടോബര്‍ വിന്‍ഡോയിലാണ് മത്സരങ്ങള്‍ നടത്തുകയെന്ന് ബി സി സി ഐ ഔദ്യോഗികമായി അറിയിച്ചു. നേരത്തെ തന്നെ ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ബി സി സി ഐയുടെ അറിയിപ്പ്.

31 മത്സരങ്ങളാണ് ഇനി ഐ പി എലില്‍ നാക്കിയുള്ളത്. കൃത്യമായ തീയതികളെപ്പറ്റി ബി സി സി ഐ അറിയിച്ചിട്ടില്ല. സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 10 വരെയാവും മത്സരങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 9നോ 10നോ ഫൈനല്‍ നടന്നേക്കും. 10 ഡബിള്‍ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമിലെ താരങ്ങളൊന്നും ഐ പി എലിനെത്തില്ലെന്നാണ് സൂചന. ഇംഗ്ലണ്ട് താരങ്ങളെ ഐ പി എലിനു വിടില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു.

ആറോളം താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് ഐ പി എല്‍ മത്സരങ്ങള്‍ മാറ്റിവെച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് പരിശീലകന്‍ എല്‍ ബാലാജി, ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അമിത് മിശ്ര, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐ പി എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News