രാജ്യത്ത് കൊവിഡ് പരിശോധന വേഗത്തിലാക്കാൻ വികസിപ്പിച്ച സലൈൻ ഗാർഗിൾ ആർടിപിസിആർ പരിശോധനയ്ക്ക് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ അനുമതി. കൗണ്‍സിൽ ഓഫ് സയന്റിഫിക് റിസർച്ചിന്റെ (സിഎസ്ഐആർ) കീഴിൽ നാഗ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ എൻവയോണ്‍മെന്റൽ എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
മൂന്ന് മണിക്കൂറിനകം പരിശോധനാഫലം അറിയാം എന്നതാണ് ഇതിന്റെ പ്രത്യേകത. സലൈൻ ലായനി നിറച്ച കലക്ഷൻ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സലൈൻ ലായനി തൊണ്ടയിലൊഴിച്ച് കുലുക്കുഴിഞ്ഞതിന് ശേഷം ശേഷം ഇതേ ട്യൂബിലേക്കു തന്നെ ശേഖരിക്കും.
തുടർന്ന് ട്യൂബ് ലാബിലെത്തിച്ചു സാധാരണ താപനിലയിൽ, എൻഇഇആർഐ തയാറാക്കിയ പ്രത്യേക ലായനിയിൽ സൂക്ഷിക്കും. ഇത്തരത്തിൽ അരമണിക്കൂർ സൂക്ഷിച്ച ശേഷം ആറുമിനിറ്റ് നേരം 98 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കും. ഈ പ്രക്രിയയിലൂടെ വേർതിരിച്ചെടുക്കുന്ന ആർഎൻഎയാണ് ആർടി- പിസിആർ പരിശോധനയ്ക്ക് അയക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here