ലക്ഷദ്വീപ് വിഷയത്തിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്.കേന്ദ്ര സർക്കാർ അനുകൂലികളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അഡ്വ.എം സി ആഷി ഫെയ്സ് ബുക്കിൽ പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
അഡ്വ.എം സി ആഷിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
“ഒന്നിനും പറ്റിയില്ലെങ്കിൽ തെറിയഭിഷേകം നടത്തി തോൽപ്പിക്കുക” എന്നൊരു ചൊല്ലുണ്ട്. ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാർ അനുകൂലികളുടെ അവസ്ഥ അതായിട്ടുണ്ട്. ലക്ഷദ്വീപിലെ സാധാരണ ജനങ്ങൾക്ക് നേരെയുള്ള നീതി നിഷേധത്തിൽ പ്രതിഷേധിക്കുവാനും, അവരോട് മനുഷ്യത്വത്തിന്റെ പേരിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ (#AILU) എറണാകുളം ജില്ലാ കമ്മറ്റി ഇന്ന് നടത്തിയ ഓൺലൈൻ പ്രതിഷേധ യോഗത്തിലാണ് ഇവരുടെ മൂന്നാംകിട പ്രകടനം ഉണ്ടായത്.
ചാറ്റ് ബോക്സിൽ നിറയെ തെറിയഭിഷേകവും പരിഹാസവും ആയിരുന്നു. യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന സ്ത്രീകളെ പേരെടുത്ത് വിളിച്ച് അശ്ലീല കമന്റുകൾ അയക്കുക വരെ ചെയ്തു ഈ ആഭാസൻമാർ. കയ്യിലൊരു സർക്കാറുണ്ട്.
പണമുണ്ട്. അഹങ്കാരമുണ്ട്, അധികാരമുണ്ട്. എന്നിട്ടും, ഇതുപോലുള്ള ഒരു ചെറിയ പ്രതിഷേധ യോഗത്തിന് മുന്നിൽ പോലും പതറാതെ പിടിച്ചു നിൽക്കാനുള്ള ആംപിയർ നിങ്ങൾക്കില്ലാതെ പോയത്, അത്രമാത്രം പ്രതിരോധത്തിൽ ആണ് നിങ്ങൾ എന്നത് കൊണ്ടാണ്. അത് തന്നെയാണ് ഞങ്ങളുടെ ആവേശവും. വീട്ടിൽ കയറ്റാൻ കൊള്ളാത്ത ഈ ടൈപ്പ് നാണം കെട്ട നാല് പുത്രന്മാരെ ഇറക്കി വിട്ടാലൊന്നും അത് കെട്ടു പോകുമെന്ന് കരുതണ്ട.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here