ലക്ഷദ്വീപ് വിഷയം; നിർദേശങ്ങൾ സമർപ്പിക്കാൻ ഹർജിക്കാരന് 2 ആഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദിഷ്ട ചട്ട ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി.അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ നിയമപരമായി ലഭിക്കേണ്ട 30 ദിവസത്തെ സമയം ദ്വീപ് നിവാസികൾക്ക് ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി.ലോക്ഡൗൺ മൂലം എതിർപ്പ് രേഖപ്പെടുത്താൻ ദ്വീപ് നിവാസികൾക്ക് കഴിഞ്ഞിട്ടില്ല. ഇൻ്റർനെറ്റ് സൗകര്യങ്ങളുടെ അപര്യാപ്ത മൂലം വിവരങ്ങൾ പൂർണ്ണമായി ലഭ്യമായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 21 ദിവസം സമയം അനുവദിച്ചുവെന്നും 593 ശുപാർശകൾ ലഭിച്ചുവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. നിർദേശങ്ങൾ സമർപ്പിക്കാൻ ഹർജിക്കാരന് രണ്ടാഴ്ച കൂടി സമയം അനുവദിച്ച് ഹർജി കോടതി തീർപ്പാക്കി. ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുൻപ് ശുപാർശകൾ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പരാതിയുണ്ടെങ്കിൽ ഹർജിക്കാരന് പിന്നീട് കോടതിയെ സമീപിക്കാം എന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻ ബഞ്ച് ഹർജി തീർപ്പാക്കുകുകയായിരുന്നു.’

അതേസമയം,ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസാക്കി.ലക്ഷദ്വീപിൽ കാവി അജണ്ടയും, കോർപ്പറേറ്റ് താല്പര്യവും അടിച്ചേൽപ്പിക്കുന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന ജീവിതവും സംസ്കാരവുമാണ് ദ്വീപിന്റേത്. പാരിസ്ഥികമായുള്ള ഇത്തരം ബന്ധത്തെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .ഭരണഘടനാ പ്രകാരം അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്നും കടുത്ത വിയോജിപ്പെന്നും മുഖ്യമന്ത്രി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here