കൊവിഡ് വ്യാപനത്തില്‍ സ്വമേധയ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും

കൊവിഡ് വ്യാപനത്തില്‍ സ്വമേധയ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജി പരിഗണിച്ചിരുന്ന ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റിയത്.

അതേ സമയം വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. നയങ്ങള്‍ രൂപീകരിക്കാനുള്ള വിവേചന അധികാരം സര്‍ക്കാരിനാണ്.

സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍, വിദഗ്ദ്ധര്‍, വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വാക്‌സിന്‍ നയം രൂപീകരിച്ചത്. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ് നയമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കൊവിഡ് വാക്‌സിന്‍ നയത്തില്‍ കോടതി ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News