ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാർത്ഥ നഗർ സ്വദേശി പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
ബാൽറാംപൂർ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മെയ് 28ന് നടന്ന സംഭവം വാഹനയാത്രക്കാരായ ചിലരാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. രണ്ട് പേരില്‍ ഒരാള്‍ പിപിഇ സ്യൂട്ട് ധരിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹമാണ് അലക്ഷ്യമായി പുഴയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമായി.
മേയ് 25നാണ് കൊവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ മേയ് 28ന് മരിച്ചു. പ്രേംനാഥിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കാൻ ബന്ധുക്കൾക്ക് കൈമാറിയെന്ന് അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here