കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ബ്രസീൽ വേദിയാകും. ജൂൺ 13 മുതൽ ജൂലൈ പത്ത് വരെയാണ് മത്സരങ്ങൾ. അർജൻറീനയ്ക്ക് പകരമാണ് ബ്രസീൽ ആതിഥേയത്വം വഹിക്കുന്നത്. കൊവിഡ് വ്യാപനം മൂലമാണ് അർജൻറീനയിൽനിന്നുള്ള വേദിമാറ്റം.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. അർജൻറീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൊളംബിയ നേരത്തെ പിന്മാറിയിരുന്നു.
ലാറ്റിനമേരിക്കൻ ചാമ്പ്യൻഷിപ്പായ കോപ്പ അമേരിക്കയ്ക്ക് 2016ൽ യുഎസ്എ ആതിഥേയത്വം വഹിച്ചിരുന്നു. ലാറ്റിനമേരിക്കയ്ക്ക് പുറത്ത് ആദ്യമായി ചാമ്പ്യൻഷിപ്പ് അരങ്ങേറിയത് അന്നാണ്. 2016 ഫൈനലിൽ അർജൻറീനയെ കീഴടക്കി ചിലി കപ്പ് സ്വന്തമാക്കി. ബ്രസീൽ ആണ് നിലവിലെ ചാമ്പ്യന്മാർ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here