ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്മാറി നവോമി ഒസാക്ക

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് ലോക രണ്ടാം നമ്പര്‍ വനിത താരം നവോമി ഒസാക്ക പിന്മാറി. ആദ്യ മത്സരം ജയിച്ച ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതിന് താരത്തിന് പിഴ ചുമത്തിയിരുന്നു. ഏറെ പിരിമുറുക്കങ്ങള്‍ ഉള്ളതിനാലാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്ന് ഒസാക്ക വ്യക്തമാക്കി.

ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നതിന് 15000 ഡോളറായിരുന്നു ഒസാക്കയ്ക്ക് പിഴ ചുമത്തിയത്. ഈ നിലപാട് തുടര്‍ന്നാല്‍ തുടര്‍ന്നുള്ള ഗ്രാന്റ് സ്ലാമുകളില്‍ വിലക്കേര്‍പ്പെടുത്തുമന്നും അധ്കൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒസാക്ക ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പിന്മാറിയിരിക്കുന്നത്. ഒസാക്ക തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

മത്സരങ്ങളുടെ പിരിമുറുക്കവും ഉള്‍കണ്ഠയും കൊണ്ടാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്ന് താരം പറയുന്നു. 2008 ലെ യു എസ് ഓപ്പണ്‍ കിരീട നേട്ടത്തിന് ശേഷം വിഷാദ രോഗം ബാധിച്ചതായും, തനിക്ക് പൊതുവേദിയില്‍ സാസാരിക്കാന്‍ കഴിയാറില്ലെന്നും താരം പറയുന്നു. കാലഹരണപ്പെട്ട നിയമമാണിതെന്നും താനതിനെ ഉയര്‍ത്തിക്കാട്ടുന്നതായും ഒസാക്ക കുറിച്ചു. കഴിഞ്ഞ വര്‍ഷത്തെ യു എസ് ഓപ്പണ്‍ മത്സരങ്ങളില്‍ കറുത്ത മാസ്‌ക്ക് ധരിച്ച് ബ്ലാക് ലൈഫ് മാറ്റേര്‍സ് പ്രതിഷേധത്തിനും ഒസാക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടയുള്ളവര്‍ നവോമിയുടെ പിന്മാറ്റത്തോട് എങ്ങനെ പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News