തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ പ്രചരണത്തിനായി വാടകയ്‌ക്കെടുത്ത ലൈറ്റ് ആന്റ് സൗണ്ട്‌സിന്റെ പണം നൽകിയില്ലെന്നാരോപണവുമായി പാർട്ടി പ്രവർത്തകൻ തന്നെ രംഗത്തെത്തി . ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ബിജുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് സ്വകാര്യ വാര്‍ത്താ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
താൻ കൊവിഡും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലാണെന്നും ചികിത്സയ്ക്കായി മൈക്ക് സെറ്റ് വാടകയായ 68,000 രൂപ ഉടൻ നൽകണമെന്നും ബിജു ആവശ്യപ്പെട്ടു. വാട്‌സ് ആപ്പ് സന്ദേശത്തിലാണ് ബിജുവിന്റെ വെളിപ്പെടുത്തൽ.എനിക്ക് ആരുടെയും ഔദാര്യം വേണ്ട. കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്,’ ബിജു പറഞ്ഞു. ബി.ജെ.പിയുടെ പൂജപ്പുര വാർഡിലെ നേതാക്കൾക്കാണ് ബിജു സന്ദേശമയച്ചിരിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലേക്കായിരുന്നു രാജേഷ് മത്സരിച്ചിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here