കൊവിഡ് രണ്ടാം തരംഗം: ഇന്ത്യയില്‍ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ എം എ

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ എം എ അറിയിച്ചു. ദില്ലിയില്‍ മാത്രം 107 ഡോക്ടര്‍മാര്‍ മരിച്ചു. കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ മരിച്ചെന്നും ഐ എം എ വ്യക്തമാക്കി. ബിഹാറില്‍ 96 ഡോക്ടര്‍മാരും യു പിയില്‍ 67 ഡോക്ടര്‍മാരും മരിച്ചു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ഇതുവരെ 594 ഡോക്ടര്‍മാര്‍ ബാധിച്ച് മരിച്ചുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. മൂന്ന് സംസ്ഥാനങ്ങളില്‍ 50 ന് മുകളില്‍ മരണങ്ങളും ആറ് സംസ്ഥാനങ്ങളില്‍ 25 നും 50 നുമിടയില്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നാല് സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ മരണം 10 നും 25 നും ഇടയിലാണ്.

കേരളത്തില്‍ ഇത് വരെ 5 മരണമാണ് സ്ഥിരീകരിച്ചത്. കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്ടറാമാരുടെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് ദില്ലിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ 106 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ബീഹാറില്‍ 96 മരണങ്ങളും, ഉത്തര്‍പ്രദേശില്‍ 67 മരണങ്ങളും ഇതുവരെ സ്ഥിരീകരിച്ചു. രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ 45% വും ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. 25നും 50നും ഇടയില്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചു രാജസ്ഥാനില്‍ 45 പേരും ഝാര്‍ഖണ്ഡില്‍ 39 പേരും ആന്ധ്രാ പ്രദേശില്‍ 32 പേരും തെലങ്കാനായില്‍ 32 പേരും ഗുജറാത്തില്‍ 31 പേരും വെസ്റ്റ് ബംഗാളില്‍ 25 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ വര്‍ഷം കൊവിഡ് രോഗബാധ ആരംഭിച്ചതുമുതല്‍ കൊവിഡ് -19 ഡ്യൂട്ടി പോരാട്ടത്തില്‍ 1,300 ഡോക്ടര്‍മാര്‍ മരിച്ചുവെന്നാണ് ഐ എം എ കണക്കുകള്‍ സൂചിപ്പിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News