കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദ സന്ദേശത്തിന്റെ ചുരുക്കം

കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദ സന്ദേശത്തിന്റെ ചുരുക്കം

ഞാൻ ഇന്നലെ സാറിനോട് ഒരു കാര്യം പറഞ്ഞായിരുന്നു. ചേച്ചി ഇന്നലെ പത്ത് കോടി എന്നൊക്കെ പറഞ്ഞത് ആൾക്കാർക്ക് ഉൾകൊൾക്കൊള്ളാൻ കഴിയാത്തതെന്നൊക്കെ അറിയാം. കാര്യങ്ങൾ തുറന്ന് പറയാം. ഞങ്ങൾ വരുന്ന വഴിയിൽ അത് ചർച്ച ചെയ്തിരുന്നു.

ആദ്യം അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പിടിവാശിയൊക്കെ കാണിച്ചു. അവസാനം പറഞ്ഞത് സിപി ഐഎമ്മിൽ ഉണ്ടായിരുന്ന സമയത്ത് ആരോടൊക്കയോ കുറച്ച് പൈസ ഒക്കെ വാങ്ങിയെന്നാണ് പറയുന്നത്. അത് തിരിച്ചുകൊടുക്കാതെ എൻഡിഎയുടെ ഭാഗമായി വന്നാൽ അവർ പ്രശ്‌നം ഉണ്ടാക്കും.

പത്ത് ലക്ഷം രൂപ വേണമെന്നാണ് പറയുന്നത്. അതിൽ നമുക്ക് റോൾ ഒന്നുമില്ല. അത് അവർക്ക് കൊടുക്കുകയാണെങ്കിൽ ഏഴാം തിയ്യതി അമിത്ഷായുടെ മീറ്റിംഗ് തുടങ്ങുന്ന ദിവസം മുതൽ സജീവമായി രംഗത്തുണ്ടാവും. പിന്നെ ബത്തേരി സീറ്റും. മറ്റ് സീറ്റൊന്നും വേണ്ട.

ചുമതലകൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട്. പൈസ എങ്ങനെയാണ് കൊടുക്കുന്നത് എന്നത് നിങ്ങൾ ഡീൽ ചെയ്യ്. നമ്മുടെ ചില പ്രശ്‌നങ്ങളും ഉണ്ട്. നമുക്കും എന്തെങ്കിലും പൈസ തരണം. ഏഴാം തിയ്യതിക്ക് മുന്നേ കൊടുക്കുകയാണെങ്കിൽ അതാണ് നല്ലത്. ആറാം തിയ്യതി പത്രസമ്മേളനം വിളിക്കാം.

ശബ്ദ സന്ദേശത്തിൽ ആറാം തിയ്യതി മുഴുവൻ പണവും നൽകാമെന്നും തിരുവനന്തപുരത്ത് എത്താനുമാണ് സുരേന്ദ്രൻ ആവശ്യപ്പെടുന്നത്. തങ്ങൾ തിരുവനന്തപുരത്ത് ഉണ്ടാവുമെന്നും സുരേന്ദ്രൻ പറയുന്നു.

സികെ ജാനു 10 കോടിയാണ് ആവശ്യപ്പെട്ടത്. പിന്നീട് താൽക്കാലിക ആവശ്യങ്ങൾക്കായി 10 ലക്ഷം രൂപയെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സികെ ജാനു താമസിച്ച ഹോട്ടലിലാണ് പണം കൈമാറിയതെന്നും പ്രസീത അഴീക്കോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കെ സുരേന്ദ്രൻ ഹോട്ടലിൽ നേരിട്ടെത്തി പണം മാറിയതാണെന്ന് പ്രസീത പറയുന്നു.

സികെ ജാനുവിന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പത്ത് ലക്ഷം രൂപ ചോദിച്ചത്. സികെ ജാനുവിനെ കൂടി കൂടെ നിർത്തണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായം പാർട്ടി പരിഗണിക്കുകയായിരുന്നു. സികെ ജാനു നേരിട്ടാണ് 10 കോടി കെ സുരേന്ദ്രനോട് ആവശ്യപ്പെട്ടത്. ഇത് തങ്ങളറിഞ്ഞിരുന്നില്ല. ആ ചർച്ച പൂർണമാവാതെ പിരിഞ്ഞു.

പിന്നീട് താൽക്കാലിക ആവശ്യങ്ങൾക്കായി 10 ലക്ഷം ആവശ്യപ്പെട്ടു. പാർട്ടിക്കായി അഞ്ച് നിയമസഭാ സീറ്റും ആവശ്യപ്പെട്ടു. സികെ ജാനുവിന് നിരവധി സംഘടനകളുമായി കൂട്ടുകച്ചവടമുണ്ട്. അത്തരം ആവശ്യങ്ങൾക്കാണ് പണം ആവശ്യപ്പെട്ടതെന്നാണ് തങ്ങൾക്ക് മനസ്സിലായതെന്നും പ്രസീത പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News