കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്: നടി ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തിയത് താനെന്ന് രവി പൂജാരിയുടെ കുറ്റസമ്മതം

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ കുറ്റസമ്മതം നടത്തി രവി പൂജാരി.ബ്യൂട്ടി പാർലർ ഉടമയായ നടി ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തിയത് താനാണെന്ന് രവി പൂജാരി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. എന്നാൽ വെടിവെപ്പിനായി ക്വട്ടേഷൻ നൽകിയത് താനല്ലെന്നും പൂജാരി ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

വെടിവെപ്പിനായി യുവാക്കളെ നിയോഗിച്ചത് പെരുമ്പാവൂർ ,കാസർകോഡ് സംഘമെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇന്നലെ കൊച്ചിയിലെത്തിച്ച രവി പൂജാരിയെ ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക വിഭാഗമായ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് ചോദ്യം ചെയ്യുന്നതിനിടെയാണ് അധോലോക കുറ്റവാളിയുടെ വെളിപ്പെടുത്തൽ.

കടവന്ത്രയിലെ ബ്യൂട്ടി പാർലർ ഉടമയായ നടി ലീനാ മരിയാ പോളിനെ ഫോണിൽ വിളിച്ച് പണമാവശ്യപ്പെട്ട്  ഭീഷണിപ്പെടുത്തിയത് താനാണെന്നായിരുന്നു കുറ്റസമ്മതം. എന്നാൽ ഇതെത്തുടർന്നുനുണ്ടായ വെടിവെപ്പ് സംഘവുമായി തനിക്ക് നേരിട്ട് ബന്ധ്ധമില്ലെന്ന് രവി പൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞു.

വെടിവെപ്പിന് യുവാക്കളെ ഏർപ്പാാടാക്കിയത് താനല്ലെന്നും ഇയാൾ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായാണ് വിവരം.രവി പൂജാരിയുമായി ബന്ധമുള്ള കാസർകോഡ് സംഘമാണ് പെരുമ്പാവൂർ സംഘത്തിൻ്റെ സഹായത്തോടെ വെടിവെപ്പിനായി യുവാക്കൾക്ക് ക്വട്ടേഷൻ കൊടുത്തതെന്നും വ്യക്തമായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സംഘങ്ങളിൽപ്പെട്ട കൂടുതൽ പേരുടെ അറസ്റ്റിന് സാധ്യത തെളിഞ്ഞു. ബ്യൂട്ടി പാർലറിനു നേരെ വെടിയുതിർത്ത എറണാകുളം സ്വദേശികളായ വിപിൻ വർഗ്ഗീസ് ,ബിലാൽ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ രവി പൂജാരിയിൽ നിന്ന് കൂടുതൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഈ മാസം 8 നാണ് രവി പൂജാരിയുടെ ക്രൈംംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News