കോർപ്പറേറ്റുകളിൽനിന്ന് സംഭരിക്കുന്ന ശതകോടികളുടെ കള്ളപ്പണം ഉപയോഗിച്ച് കേരള രാഷ്ട്രീയത്തെ വിലക്കെടുക്കാനുള്ള സംഘപരിവാർ നീക്കത്തെ ജനാധിപത്യ ശക്തികൾ കരുതിയിരിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
സി.കെ. ജാനുവിനെ 10 ലക്ഷം കൊടുത്ത് വിലക്കുവാങ്ങിയ ബി.ജെ.പി പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ നികൃഷ്ടമായ ചെയ്തി, സംഘപരിവാർ രാഷ്ട്രീയത്തിന്റെ മ്ലേച്ഛ മുഖമാണ് തുറന്നുകാട്ടുന്നത്.
മുമ്പ് ഗോവയിലും കർണാടകയിലും അരുണാചലിലും പയറ്റിയ വൃത്തികെട്ട ഇടപാടാണ് ആദിവാസികളുടെ പേരിൽ രംഗപ്രവേശനം ചെയ്ത് രാഷ്ട്രീയ പരിണാമങ്ങൾക്ക് വിധേയമായ സി.കെ. ജാനുവിലൂടെ നടത്തിയത്.
കെ. സുരേന്ദ്രന്റെ വൃത്തികെട്ട രാഷ്ട്രീയത്തെയും കള്ളപ്പണ ഇടപാടുകളെയും കുറിച്ച് മൗനം ദീക്ഷിക്കുന്ന യു.ഡി.എഫ് കൂട്ടു കച്ചവടക്കാരാണെന്ന് കരുതുകയോ നിവൃത്തിയുള്ളൂവെന്നും കാസിം ഇരിക്കൂർ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here