CSLTC നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് 6 മണിക്ക് വീട്ടിൽ എത്തി.
3 മണിക്കൂർ ഉറക്കവും കഴിഞ്ഞ് 9 മണിയോട് കൂടി രോഗികൾക്ക് മരുന്നും കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും വാങ്ങുവാനായി സ്കൂളിലേയ്ക്കും ഹോസ്പിറ്റലിലേയ്ക്കും..
പോകുന്ന വഴി നടുറോഡിൽ പുഴുവരിച്ചു കിടക്കുന്ന നായയെകണ്ട് മറ്റുള്ളവരെ പോലെ മൂക്ക് പൊത്തി മുഖം തിരിച്ചു പോകുവാൻ അവർക്കായില്ല ആ ജീവിയെയും സംസ്കരിച്ചു.
വാങ്ങിയ മരുന്നും പുസ്തകങ്ങളും ഒക്കെ ആവശ്യക്കാരിൽ എത്തിച്ച ശേഷം നേരെ നാട്ടിൻ പുറത്തെ കടകളും കൊവിഡ് നെഗറ്റീവ് ആയ വീടുകളും അണു വിമുക്തമാക്കാനുള്ള പ്രവർത്തനങ്ങളിലേയ്ക്ക്.
4 വീടുകളും കടകളും തൈക്കാവും പരിസരപ്രദേശങ്ങളും സാനിറ്റൈസേഷൻ നടത്തിയ ശേഷം മെഡിക്കൽ കോളേജിലെ ഹൃദയപൂർവം പദ്ധതിക്ക് വേണ്ടിയുള്ള പൊതിച്ചോറിന്റെ പണിയിലേക്ക് . വിശപ്പും ദാഹവും ഒക്കെ മറന്നുള്ള പ്രവർത്തനങ്ങൾ
#DYFI_മുതുവിള_മേഖലാകമ്മിറ്റിയിലെ സഖാക്കളെ പറ്റിയാണ് .മരുന്ന് വേണോ ഭക്ഷണം വേണോ പുസ്തകങ്ങൾ വേണോ മിണ്ടപ്രാണികൾക്ക് പുല്ലെത്തിക്കണോ റേഷൻ വാങ്ങണമോ രക്തം വേണോ വാഹനസൗകര്യം വേണോ വാക്സിൻ രെജിസ്ട്രേഷൻ നടത്തണോ തുടങ്ങി എന്തിനും സഖാക്കൾ മുന്നിൽ തന്നെയുണ്ട് …
മഹാമാരിയുടെ കാലത്തും ഇവരൊക്കെയാണി നാടിന്റെ കരുത്ത്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here