കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പ്രതിപക്ഷ നേതാവിനെതിരെ ലഭിച്ച പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് മുവാറ്റുപുഴ തൃക്കളത്തൂർ സ്വദേശി അരുൺകുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.
നിയമ ലംഘനം നടത്തി ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് സ്വീകരണം ഒരുക്കി, നൂറ് കണക്കിന് ആളുകളെ കൂട്ടി ചെല്ലാനം സന്ദർശിച്ചു, കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാസ്ക് ഉപയോഗിച്ചില്ല എന്നിവ ചൂണ്ടിക്കാട്ടി വി ഡി സതീശനെതിരെ പരാതി നൽകിയെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഹർജിയിൽ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പകർച്ച വ്യാധി തടയൽ ഓർഡിനൻസ് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി പിന്നീട് പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here