എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന മോദി സർക്കാരിനുള്ള ശക്തമായ മറുപടിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം: പ്രകാശ് കാരാട്ട്

കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ രാജ്യദ്രോഹമായി കണക്കാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കിയത്
എതിർ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെയുള്ള ശക്തമായ മറുപടിയാണെന്ന് പ്രകാശ് കാരാട്ട്.

പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാൻ സാധിക്കില്ലെന്ന നിരീക്ഷണത്തോടെ മാധ്യമപ്രവർത്തകനായാ വിനോദ് ദുവെക്ക് എതിരായാ കേസ് സുപ്രീംകോടതി റദ്ദാക്കിയത് കേന്ദ്രത്തിന് തിരിച്ചടിയാകുമെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കിയത്. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് മോദി സർക്കാരിനെതിരെ ഉയരുന്ന എതിർ ശബ്ദങ്ങൾ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്ക് ശക്തമായ മറുപടിയാണ് സുപ്രീം കോടതിയുടെ വിധിയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കി.

രാജ്യത്തെ സ്വാതന്ത്ര്യസമര നേതാക്കളെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കാൻ ബ്രിട്ടീഷ് സർക്കാർ കൊണ്ട് വന്ന നിയമമായ സെക്ഷൻ 124A സ്വതന്ത്ര ഇന്ത്യയിൽ ഇപ്പോഴും നിലവിലുള്ളത് നിർഭാഗ്യകരമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.വിമർശകരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും പ്രകാശ് കാരാട്ട് കൂട്ടി ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News