ധർമരാജനെ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് കെ സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും.കൊടകര കുഴല്‍പ്പണക്കേസില്‍ ഇരുവരെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു. 3 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടയിലാണ് വെളിപ്പെടുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
വിളിച്ചത് തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കാണെന്നും ഇരുവരും പറഞ്ഞു.തെരഞ്ഞെടുപ്പ് സാമഗ്രികൾ കൊണ്ടുവരാനുള്ള ചുമതല ധർമരാജന് ഉണ്ടായിരുന്നു.പണത്തെ കുറിച്ച് അറിയില്ലെന്നുമാണ് ഇവർ പറഞ്ഞത്.അതേസമയം ഇരുവരും സംസ്ഥാന നേതാക്കളുടെ മൊഴിയാണ് ആവർത്തിച്ചതെന്നും ബിജെപി നേതാക്കളുടെ മൊഴി കൂട്ടായ തീരുമാനമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അതേസമയം ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന് ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ മാധ്യമങ്ങളോട് പ്രതികരിച്ചു.കെ സുരേന്ദ്രനെതിരെ രൂക്ഷമായ പ്രതികരണം കൂടിയാണിത് .സാധാരണ ബിജെപി നേതാക്കൾ പാർട്ടിയുമായി ബന്ധപ്പെട്ട ആരോപണം നിഷേധിക്കുകയാണ് പതിവ്.സി കെ പത്മനാഭന്റെ പ്രതികരണത്തോടെ കെ സുരേന്ദ്രൻ ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വം വെട്ടിലാവുകയാണ്.വരും ദിവസങ്ങളിൽ ബി ജെ പിയിക്കുള്ളിൽ വലിയ രീതിയിൽ ഭിന്നത ഉണ്ടാകുമെന്നതിന്റെ സൂചന കൂടിയാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here