കോന്നിയിലെ ഹോട്ടലില്‍ ധര്‍മ്മരാജനും ഹരികൃഷ്ണനും കൂടിക്കാഴ്ച്ച നടത്തിയതായി കണ്ടെത്തല്‍; സുരേന്ദ്രന്റെ മകനെയും ചോദ്യം ചെയ്യും

കോന്നിയിലെ ഹോട്ടലില്‍ ധര്‍മ്മരാജനും ഹരികൃഷ്ണനും കൂടിക്കാഴ്ച്ച നടത്തിയതായും അന്വേഷണ സംഘത്തിന് വിവരം. കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ് കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനെയും ചോദ്യം ചെയ്യും. ധര്‍മ്മരാജന്‍ കൊണ്ടുവന്നത് പത്തുകോടിയോളം രൂപയാണെന്ന കൈരളി ന്യൂസ് വാര്‍ത്ത അന്വേഷണ സംഘം സ്ഥിരീകരിച്ചു.

കൊടകര കുഴല്‍പ്പണക്കേസ് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കോന്നിയിലെ ഹോട്ടലില്‍ ധര്‍മ്മരാജനും ഹരി ക്യഷ്ണനും കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇരുവരും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

എന്തിനാണ് ഇരുവരും ബന്ധപ്പെട്ട തെന്നും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. ഹരികൃഷ്ണന്റെ ഫോണില്‍ നിന്ന് ധര്‍മ്മരാജനെ കെ.സുരേന്ദ്രന്‍ വിളിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.

അതേസമയം, കര്‍ണാടകയില്‍ നിന്നും ധര്‍മ്മരാജന്‍ കൊണ്ടുവന്നത് പത്ത് കോടിയോളം രൂപയാണെന്ന കൈരളി ന്യൂസ് വാര്‍ത്ത അന്വേഷണ സംഘം സ്ഥിരീകരിച്ചു. പത്ത് കോടി രൂപയുമായാണ് ധര്‍മ്മരാജന്‍ തൃശ്ശൂരിലെത്തിയത്. ഇതില്‍ ആറരക്കോടി രൂപ തൃശൂര്‍ ജില്ലയില്‍ നല്‍കി. ബാക്കി 3 അരക്കോടിയുമായി പോയപ്പോഴാണ് കവര്‍ച്ച നടന്നത്. 2 കോടി രൂപ തൃശ്ശൂമണ്ഡലത്തില്‍ നല്‍കിയെന്നുമാണ് വിവരം. കവര്‍ച്ച ചെയ്യപ്പെട്ട പണം ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ധര്‍മ്മരാജന്‍ നേരത്തെ സമ്മതിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News