കോന്നിയില്‍ സുരേന്ദ്രനോടൊപ്പം മകനും ഉണ്ടായിരുന്നു; ഹോട്ടലുടമയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായി സുരേന്ദ്രന്‍

നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ കോന്നിയിൽ കെ സുരേന്ദ്രനൊപ്പം മകനും സ്വകാര്യ ഹോട്ടലിൽ താമസിച്ചു. മഞ്ചേശ്വരത്തെ പ്രചാരണത്തിനായി സുരേന്ദ്രൻ പോയപ്പോഴും  മകൻ കെ എസ് ഹരികൃഷ്ണൻ  കോന്നിയിൽ തുടർന്നുവെന്നും  ഹോട്ടൽ ഉടമയുടെ സ്ഥിരീകരണo.

കൊടകര കേസിൽ ആരോപണ വിധേയനായ ധർമ്മ രാജൻ കോന്നിയിൽ എത്തി കെ സുരേന്ദ്രനെ കണ്ടുവെന്നും ഹരികൃഷ്ണൻ നിരവധി തവണ ധർമ്മരാജനെ വിളിച്ചിരുന്നുവെന്നും നേരത്തെ അന്വേഷണ സംഘം  കണ്ടെത്തിയിരുന്നു.

 കോന്നിയിൽ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫിസിനു മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന ബി ആൻഡ് ബി ഹോട്ടലിൽ 3 അപ്പാർട്ടുമെൻറുകളാണ് കെ സുരേന്ദ്രന്റെ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി ബുക്ക് ചെയ്തിരുന്നത്.

ഒന്നിൽ സുരേന്ദ്രനും മകൻ കെ എസ് ഹരികൃഷ്ണനുമായിരുന്നു താമസിച്ചിരുന്നത്. മറ്റൊന്നിൽ സംസ്ഥാന സെക്രട്ടറി രഘുനാഥ്.  മൂന്നാമത്തേതിൽ സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും താമസിച്ചു.

മാർച്ച് 12 മുതൽ ഏപ്രിൽ 8 വരെയാണ് ഇവർ മുറി ഉപയോഗിച്ചിരുന്നത്. മഞ്ചേശ്വരത്തെ പ്രചാരണത്തിനായി കെ സുരേന്ദ്രൻ പോയപ്പോഴും മകൻ കെ എസ് ഹരികൃഷ്ണൻ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നു. ഹോട്ടൽ ഉടമ തന്നെ ഇത് കൈരളി ന്യൂസിനോട് വ്യക്തമാക്കുകയും ചെയ്തു.

നേതാക്കളും പ്രവർത്തകരും ഇവിടേക്ക് കൂടുതലായി സന്ദർശനത്തിനു  എത്തി. എന്നാൽ വ്യക്തിപരമായി ആരുടെയെങ്കിലും പേര് ഓർത്തെടുക്കാൻ ആകുന്നില്ലെന്ന് ഹോട്ടൽ നടത്തിപ്പുകാർ വിവരിച്ചു. ഇവിടെ സി സി ടി വി ശ്യംഖലയുണ്ട്. ധർമ്മരാജൻ ഹോട്ടലിൽ എത്തിയാണ് കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതെങ്കിൽ ദൃശ്യങ്ങളിലൂടെ ഇതിനു സ്ഥിരീകരണം കിട്ടും.

ഇതു കൈമാറാൻ തയ്യാറാണെന്നും ഹോട്ടൽ ഉടമ പറഞ്ഞു. അതേസമയം, കൊടകര കുഴൽപ്പണ കേസ് അന്വേഷണവുമായി ബന്ധപ്പട്ട് നേരിട്ടു എത്തി  എത്തുകയോ വിവരങ്ങൾ തേടിയിട്ടില്ലെന്ന് ചെയ്തിട്ടില്ലെന്ന് ഹോട്ടൽ ഉടമ കൈരളി ന്യൂസിനോട് പറഞ്ഞു. കോന്നി ഉപതിരഞ്ഞെടപ്പ് ഘട്ടത്തിലും സുരേന്ദ്രൻ മകനോടൊപ്പം ഇതേ ഹോട്ടലിലാണ് താമസിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News