ബ്യൂട്ടിപാർലർ വെടിവയ്പ്പ്; രവി പൂജാരി റിമാൻഡിൽ

ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ രവി പൂജാരി റിമാൻഡിൽ.ഈ മാസം 22 വരെയാണ് എറണാകുളം എ സി ജെ എം കോടതി റിമാൻഡ് ചെയ്തത്.ക്രൈം ബ്രാഞ്ച് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതോടെ രവി പൂജാരിയെ കോടതിയിൽ ഹാജരാക്കിയിരുന്നു തുടർന്നാണ് റിമാൻഡ് ചെയ്തത്.കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു.

അതേസമയം രവി പൂജാരിക്ക് കേരളത്തിലും ക്വട്ടേഷൻ സംഘം ഉണ്ടെന്ന് വെളിപ്പെടുത്തൽ.നടി ലീന മരിയ പോളിൻ്റെ ബ്യൂട്ടി പാർലർ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് കാസർഗോട്ടെ സംഘത്തിനാണ്. ഇവരാണ് ക്വട്ടേഷൻ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെ ഏൽപ്പിച്ചത്.

കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് രവി പൂജാരി വെളിപ്പെടുത്തി. രവി പൂജാരിയെ ഫോണിൽ വിളിച്ചു ക്വട്ടേഷൻ കൈമാറിയത് ഗുലാം ആണ്. ലീന മരിയ പോളിനെ മൂന്ന് തവണ ഫോണിൽ വിളിച്ചെന്നും രവി പൂജാരി വ്യക്തമാക്കി. വാട്സ്ആപ് കാൾ വഴി ആയിരുന്നു ഫോൺ വിളിച്ചത്.

രവി പൂജാരിയുടെ മൊഴി പൂർണമായി വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേരളത്തിൽ നടന്ന ഗുണ്ട സംഘങ്ങളിലെ രണ്ട് പേരുടെ കൊലപാതകത്തിൽ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel