ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് നഴ്സുമാർക്കു വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ നഴ്സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു. ജീവനക്കാർ ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്നും ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും ഇല്ലെങ്കിൽ കനത്ത നടപടി സ്വീകരിക്കുമെന്നുമായിരുന്നു ഉത്തരവ്.
തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ ആശുപത്രി അധികൃതർ ഉത്തരവ് റദ്ദ് ചെയ്യുകയും നഴ്സിംഗ് സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് നഴ്സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞത്.
പ്രാദേശിക ഭാഷകളെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മലയാളം സംസാരിക്കാൻ പാടില്ലെന്ന് പറഞ്ഞത് രോഗികൾക്ക് വേണ്ടിയാണെന്നും
ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെകിൽ ക്ഷമിക്കണമെന്നും നഴ്സിംഗ് സൂപ്രണ്ട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here