ഗ്രേമാന്‍റെ ചിത്രീകരണം കഴിഞ്ഞ് ധനുഷ് ഇന്ത്യയിലേക്ക്

തമിഴ് സൂപ്പര്‍ താരം ധനുഷ് ‘ഗ്രേ മാന്‍’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നു. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ താരം ഇന്ത്യയിലേയ്ക്ക് തിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ധനുഷും കുടുംബവും ഫെബ്രുവരിയിലാണ് ഗ്രേ മാനില്‍ അഭിനയിക്കാനായി അമേരിക്കയിലേയ്ക്ക് പോയത്. ഒരുമാസത്തെ പരിശീലനത്തിന് ശേഷമാണ് ധനുഷ് ചിത്രത്തില്‍ അഭിനയിച്ച് തുടങ്ങിയത്. ധനുഷിന്‍റെ ചിത്രീകരണം വെറും 20 ദിവസം മാത്രമേ ഉണ്ടായിരുന്നു എങ്കിലും നിലവിലെ കൊവിഡ് സാഹചര്യം കാരണം നാല് മാസത്തോളം ധനുഷിന് അമേരിക്കയില്‍ തുടരേണ്ടി വന്നു. വാടക കൊലയാളി ആയിട്ടാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്.

അവഞ്ചേഴ്സ് എന്ന ചിത്രത്തിന്‍റെ സംവിധായകരായ റൂസോ സഹോദരന്മാര്‍ ആണ് ചിത്രം സവിധാനം ചെയ്യുന്നത്. മാര്‍ക്ക് ഗ്രീനിന്‍റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

നെറ്റ് ഫ്ലിക്സാണ് ധനുഷ് അഭിനയിക്കുന്നു എന്ന വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്. വാഗ്നര്‍ മൌറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ട്റസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2018 ല്‍ പുറത്തിറങ്ങിയ ‘ദി എക്സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ ആണ് ധനുഷിന്‍റെ ആദ്യ ഹോളിവുഡ് ചിത്രം. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് വരുന്ന ചിത്രമാണ് ഗ്രേ മാന്‍. ഏകദേശം 1500 കോടി രൂപയാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക്. ജഗമേ തന്തിരമാണ് റിലീസാകാനിരിക്കുന്ന ധനുഷ് ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News