കെ സുരേന്ദ്രൻ്റെ ആരോപണം ഉണ്ടയില്ലാത്ത വെടി: തെളിവുണ്ടെങ്കിൽ പുറത്ത് വിടാൻ വെല്ലുവിളിക്കുന്നു-പ്രസീത അഴീക്കോട്

സി.പി.ഐ.എം നേതാവ് പി. ജയരാജനുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുള്ള ആരോപണമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞതിനെ തള്ളി ജെ.ആർ.പി ട്രഷറർ പ്രസീത. ഇതെല്ലാം ഉണ്ടയില്ലാ വെടിയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും മറിച്ചാണെങ്കിൽ കെ. സുരേന്ദ്രൻ തെളിവുകൾ പുറത്ത് വിടട്ടെയെന്നും പ്രസീത വെല്ലുവിളിച്ചു.

പി. ജയരാജനെ മൂന്ന് വർഷം മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ അതെല്ലാം സാമുദായിക കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടാണെന്നും പ്രസീത പറഞ്ഞു. അതിനെ ഇതുമായി ബന്ധപ്പെടുത്തുന്നതിന്റെ കാരണം അറിയില്ല. സി.പി.ഐ.എം സംരക്ഷണം നൽകുന്നുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരിക്കും. പി ജയരാജനുമായി പ്രസീത കൂടികാഴ്ച്ച നടത്തിയിട്ടില്ല. ഉണ്ടെങ്കിൽ തെളിവ് നിരത്തട്ടെയെന്നും പ്രസീത പറഞ്ഞു.

മൂന്ന് വർഷം മുന്നേ ഞങ്ങളുടെ സംഘടന (ഗോത്രയെന്ന് പറയുന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ഞാൻ. പാർട്ടിയിലും അതേ സംഘടനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളുകളുണ്ട്) വെങ്ങാനൂരിൽ അയ്യൻകാളിയുടെ സ്മൃതി ണ്ഡപത്തിൽ കയറുന്നതുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് അവിടുത്തെ സാധുജന പരിപാലന സംഘം ഞങ്ങളുടെ കോഡിനേറ്ററുമായി സംസാരിച്ചിരുന്നു. ഇക്കാര്യത്തിന് പി. ജയരാജനുമായും സംസാരിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ് ഇതെന്നും പ്രസീത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News