ബി.ജെ.പി. നേതാക്കള്‍ തട്ടിക്കൊണ്ടു പോയി, തടങ്കലില്‍ വെച്ചു; ക്രൈം ബ്രാഞ്ചിന് മുന്നില്‍ കെ. സുന്ദര

സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനായി പണം നൽകിയെന്ന കേസിൽ ക്രൈം ബ്രാഞ്ചിന് മൊഴിനൽകി കെ. സുന്ദര. ബദിയടുക്ക പൊലീസിന് നൽകിയ മൊഴി തന്നെയാണ് കെ. സുന്ദര ക്രൈം ബ്രാഞ്ചിനും നൽകിയത്.

പണം നൽകുന്നതിന് മുമ്പ് തന്നെ ബി.ജെ.പിക്കാർ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടു പോയി തടങ്കലിൽ വെച്ചെന്നുമാണ് കെ. സുന്ദര പൊലീസിന് മൊഴി നൽകിയിരുന്നത്. ഇതു തന്നെയാണ് ക്രൈം ബ്രാഞ്ചിനോടും സുന്ദര ആവർത്തിച്ചത്.

ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് മൊഴിയെടുത്തത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനായിരുന്നു സുന്ദര മൊഴി നൽകിയത്.

കേസിൽ പരാതിക്കാരനായ വി.വി. രമേശന്റെ മൊഴിയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.മഞ്ചേശ്വരത്തെ നാമനിർദേശ പത്രിക പിൻവലിക്കാൻ ബി.എസ്.പി. സ്ഥാനാർത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് പണം നൽകിയെന്നായിരുന്നു വി.വി. രമേശൻ നൽകിയ പരാതി.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെയാണ് പരാതി നൽകിയത്.ബി.ജെ.പി. നേതാക്കൾ വീട്ടിലെത്തി രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നായിരുന്നു സുന്ദര പറഞ്ഞത്.കേസിൽ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News