പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതുകൊണ്ടാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നത്; വിവാദ പരാമര്‍ശവുമായി യുപി വനിതാ കമ്മീഷന്‍ അംഗം

പെണ്‍കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അംഗം മീനാകുമാരി. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് കൊണ്ടാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നതെന്നാണ് മീനാകുമാരിയുടെ വാദം.

വീട്ടുകാര്‍ പെണ്‍കുട്ടികളുടെ ഫോണ്‍ പരിശോധിക്കണമെന്നും പെണ്‍കുട്ടികള്‍, ആണ്‍കുട്ടികളോട് വളരെയധികം നേരം ഫോണിലൂടെ സംസാരിക്കുന്നതും പ്രശ്‌നമാണെന്നും മീനാകുമാരി പറഞ്ഞു.

ഇത്തരത്തില്‍ ആണ്‍കുട്ടികളോട് വളരെയധികം സംസാരിച്ചതിന് ശേഷം പെണ്‍കുട്ടികള്‍ അവരുടെ കൂടെ ഇറങ്ങിപ്പോകുമെന്നും അലിഗഢ് ജില്ലയില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ സംസാരിക്കുന്നതിനിടയില്‍ മീനാകുമാരി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ ആക്രമണം സമൂഹം ഗൗരവമായി കാണുന്നില്ലെന്നും മീനാകുമാരി കൂട്ടിച്ചേര്‍ത്തു. അതേസമയം മീനാകുമാരിയുടെ പ്രസ്താവന വനിതാ കമ്മീഷന്‍ ഉപാധ്യക്ഷ അഞ്ജു ചൗധരി തള്ളി.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണം ഇല്ലാതാക്കാന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവെക്കലല്ല പരിഹാരമെന്നും അഞ്ജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here