കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ വാക്‌സിന്‍ നയം: ഒഴിവാക്കാമായിരുന്ന നിരവധി മരണങ്ങള്‍ക്ക് കാരണമായതായി വിദഗ്ധർ

കേന്ദ്രസർക്കാരിന്റെ തെറ്റായ വാക്‌സിൻ നയം മൂലം ഇന്ത്യയിൽ ഒഴിവാക്കാനാകുമായിരുന്ന മരണങ്ങൾ സംഭവിച്ചതായി പഠനം. വാക്‌സിൻ വിതരണത്തിൽ മുൻഗണന നിശ്ചയിക്കുന്നതിലുണ്ടായ അപാകത മൂലം വലിയ തോതിലുള്ള മരണമാണ് ഇന്ത്യയിലുണ്ടായതെന്ന് യുകെയിലെയും ഇന്ത്യയിലെയും വിദഗ്ധരടങ്ങുന്ന സംഘത്തിന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ് മെഡിക്കൽ ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.മേയ് മൂന്ന് മുതൽ ജൂൺ അഞ്ച് വരെയുള്ള കാലയളവിൽ ആദ്യ ഡോസ് വാക്‌സിൻ കൂടുതലായി നൽകിയത് 45 വയസ്സിന് താഴെയുള്ളവർക്കായിരുന്നു. 60 വയസ്സിന് മുകളിലുള്ള 7.70 കോടി പേർക്ക് വാക്‌സിൻ ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വാക്‌സിൻ വിതരണത്തിൽ സർക്കാർ കൂടുതൽ സൂക്ഷ്മതയോടെയുള്ള സമീപനം സ്വീകരിക്കണമായിരുന്നു. ലഭ്യമായ വാക്‌സിൻ ഡോസുകൾ പരമാവധി പ്രായമേറിയവർക്ക് നൽകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്, പ്രത്യേകിച്ച് രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ. പ്രായമേറിയവർക്ക് വാക്‌സിൻ വ്യാപകമായി നൽകുന്നതിനു മുൻപുതന്നെ കുറഞ്ഞ പ്രായപരിധിയിലുള്ളവർക്ക് വാക്‌സിൻ നൽകാൻ ആരംഭിച്ചതായി വിദഗ്ധർ പറയുന്നു.

ഇന്ത്യയിൽ വാക്‌സിൻ വിതരണം ആരംഭിച്ചത് 2021 ജനുവരിയിലാണ്. ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കുമായിരുന്നു ആദ്യ ഘട്ടത്തിൽ മുൻഗണന. മാർച്ച് മാസത്തോടെ 60 വയസ്സിന് മുകളിലുള്ളവരെയും 45 വയസ്സിന് മുകളിലുള്ള രോഗബാധിതരെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി. ഏപ്രിൽ മുതൽ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നൽകാൻ തുടങ്ങി. മേയ് ഒന്നു മുതൽ 18നും അതിന് മുകളിലും പ്രായപരിധിയിലുള്ള എല്ലാവരേയും വാക്‌സിനേഷന്റെ പരിധിയിൽ ഉൾപ്പെടുത്തി.

ജൂൺ ആദ്യവാരത്തിൽ 18-45 പ്രായപരിധിയിലുള്ളവർക്കും വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി. കേന്ദ്രസർക്കാരിന്റെ പുതിയ വാക്‌സിൻ നയം മൂലം 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ വിതരണത്തിന് പ്രഥമ പരിഗണന നൽകുക എന്ന നയത്തിൽ വീഴ്ചയുണ്ടാകാൻ ഇടയാക്കുമെന്നും വിദഗ്ധർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News