യൂറോയിൽ ഗ്രൂപ്പ് ബിയിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞുവീണു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ് സംഭവം. ഇതോടെ മത്സരം നിർത്തിവെക്കുകയായിരുന്നു.
ഗ്രൗണ്ടിലേക്ക് ഓടിയടുത്ത മെഡിക്കൽ സംഘം ഗ്രൗണ്ടിൽ വച്ചുതന്നെ താരത്തെ പരിചരിക്കുകയായിരുന്നു.സഹതാരങ്ങൾ പ്രാർത്ഥനയോടെ എറിക്‌സണ് ചുറ്റും കൂടിനിന്നു. പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. പിന്നാലെ 15 മിനിറ്റുകൾക്ക് ശേഷം സ്‌ട്രെച്ചറിൽ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി.
സഹതാരങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. താരത്തെ പുറത്തേക്ക് കൊണ്ടുപോയതിന് പിന്നാലെ മത്സരം റദ്ദാക്കിയതായി അറിയിച്ചു.താരം പൂർണ ആരോഗ്യവാനായി തിരിച്ചുവരട്ടെയന്ന പ്രാർത്ഥനയിലാണ് ഫുട്‌ബോൾ ലോകം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here