ദേശീയ പുരസ്‌കാര ജേതാവായ കന്നട നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു. ബൈക്ക് അപകടത്തെ തുടര്‍ന്നാണ് മരണം. നടനു മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. ജൂണ്‍ 12ന് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ശനിയാഴ്ച നടന്ന അപകടത്തില്‍ വിജയ്ക്ക് ഗുരുതര പരുക്കുകള്‍ പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ബെംഗളൂരുവിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം ഐസിയുവില്‍ ചികിത്സയിലായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ സര്‍ജറിയ്ക്ക് വിധേയനാക്കിയിരുന്നു. ഇന്നാണ് അദ്ദേഹത്തിനു മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.
2011ല്‍ രംഗപ്പ ഹോഗ്ബിറ്റ്‌ന എന്ന സിനിമയിലൂടെയാണ് സഞ്ചാരി വിജയ് സിനിമാഭിനയം ആരംഭിച്ചത്. തുടര്‍ന്ന് ദാസവല, ഹറിവു, ഒഗ്ഗരനെ, കില്ലിങ് വീരപ്പന്‍, വര്‍ത്തമാന, സിപ്പായി തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 2015ല്‍ പുറത്തിറങ്ങിയ നാനു അവനല്ല, അവളു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ ആയാണ് അദ്ദേഹം അഭിനയിച്ചത്.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here