ബി ജെ പിയെ വിമര്‍ശിച്ചു; പന്ന്യന്‍ രവീന്ദ്രന്റെയും മുല്ലക്കര രത്നാകരന്റെയും ഫേസ്ബുക് അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു

സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവും മുന്‍ എം പിയുമായ സ. പന്ന്യന്‍ രവീന്ദ്രന്റെയും സി പി ഐ നേതാവും മുന്‍മന്ത്രിയുമായ മുല്ലക്കര രത്‌നാകരന്റെയും ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ക്ക് വിലക്ക്.

ജൂണ്‍ ആറിന് ബി ജെ പിയെ വിമര്‍ശിക്കുന്ന പോസ്റ്റിനുശേഷം അക്കൗണ്ട് ‘ബ്ലോക്കാ’യെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം ലക്ഷദ്വീപ് വിഷയത്തിലടക്കം അദ്ദേഹം ഫെയ്‌സ്ബുക് പേജിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍, അതൊന്നും പുറംലോകം കണ്ടിട്ടില്ല.

സി പി ഐ നേതാവും മുന്‍മന്ത്രിയുമായ മുല്ലക്കര രത്‌നാകരന്റെ ഫെയ്‌സ്ബുക്ക് പേജിനും സമാന രീതിയില്‍ വിലക്കു വന്നിരുന്നു. ബി ജെ പിക്കെതിരായ പോസ്റ്റ് വന്നതിനു പിന്നാലെയാണ് തന്റെ പേജിന് ബ്ലോക്ക് വന്നതെന്നാണ് മുല്ലക്കരയും അറിയിച്ചത്. കേരളത്തില്‍ ബി ജെ പിക്കുണ്ടായ പരാജയവും കുഴല്‍പ്പണക്കേസില്‍ നേരിടുന്ന ആരോപണവും ചൂണ്ടിക്കാട്ടിയായിരുന്നു പന്ന്യന്റെ പോസ്റ്റ്.

‘കുറ്റം ചെയ്യാത്ത ബി ജെ പി നേതാക്കള്‍ ഉണ്ടെങ്കില്‍ കല്ലെറിയട്ടെ. കൂട്ടംകൂടിനിന്നു ബി ജെ പി നേതാക്കള്‍ പറയുന്നു, തിരഞ്ഞെടുപ്പ് മഹാശ്ചര്യം ഞങ്ങള്‍ക്ക് കിട്ടണം പണം. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഗതികേട്. പ്രസിഡന്റുമുതല്‍ സാദാ മെമ്പര്‍വരെ ആദര്‍ശം വിറ്റ് ധൂര്‍ത്തടിക്കുന്നു’, ഇതാണ് പന്ന്യന്റെ ഒടുവിലത്തെ പോസ്റ്റിലെ പരാമര്‍ശം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News