പാകിസ്താന്‍ സൂപ്പര്‍ ലീഗ് വാതുവെപ്പ് സംഘം പിടിയില്‍. ആന്ധ്രാപ്രദേശില്‍ വച്ചാണ് 4 പേരടങ്ങുന്ന സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പണവും പിടിച്ചെടുത്തു. സംഘത്തിലെ പ്രധാനി ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
കെ രവികുമാര്‍ (29), ടി ധനുഞ്ജയ (34), എം ശിവാജി (29), വി രാംബാബു (43) എന്നിവരാണ് പിടിയിലായത്. വാതുവെപ്പിനായി ഇവരെ ജോലിക്ക് നിയമിച്ച ശ്രീനിവാസ് എന്ന കേബിള്‍ ശ്രീനു ഒളിവില്‍ പോയി. 29 മൊബൈല്‍ ഫോണുകളും ഹെഡ്‌സെറ്റുകളും സിം കാര്‍ഡുകളും അടങ്ങിയ ഒരു സെറ്റപ്പ് ബോക്‌സും രണ്ട് ടിവി, രണ്ട് ലാപ്‌ടോപ്പ്, ഒരു ടാബ്, അഞ്ച് അക്കൗണ്ട് ബുക്ക്, ഒരു റൗട്ടര്‍, ഒരു റൗട്ടര്‍ കണക്ടര്‍, മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍, 1590 രൂപ എന്നിവയും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here