ഉത്തർപ്രദേശിൽ മുസ്ലീം വയോധികന് നേരെ ക്രൂരമായ ആക്രമണം. ജൂൺ അഞ്ചിന് പള്ളിയിൽ നിസ്‌കരിക്കാനായി പോകുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.അബ്ദുൽ സമദ് എന്നയാളെയാണ് രണ്ടംഗ സംഘം ക്രൂരമായി മർദ്ദിച്ചത്.
ഓട്ടോയിൽ നിന്ന് ഇയാളെ തട്ടിക്കൊണ്ടുപോയ ശേഷം വനപ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. സംഘം ജയ്ശ്രീറാം, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു മർദ്ദനം.
കറുത്ത ഷർട്ടും ചുവന്ന ട്രൗസറുമാണ് പ്രതികളിലൊരാൾ ധരിച്ചത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു ഇവർ വയോധികനെ ആക്രമിച്ചത്. തല്ലരുതെന്ന് വയോധികൻ അപേക്ഷിച്ചെങ്കിലും കേൾക്കാൻ ആക്രമണകാരികൾ തയ്യാറായില്ല. മർദ്ദിക്കുന്നതോടൊപ്പം വയോധികന്റെ താടിയും സംഘത്തിൽ ഒരുവൻ മുറിച്ചുമാറ്റുന്നത് വീഡിയോയിൽ കാണാം.
Here is a video of Abdul Samad Saifi narrating the complete incident. He claims he was forced to chant ‘Jai Sri Ram’ by the goons. pic.twitter.com/QPfJwNBJEs
— Mohammed Zubair (@zoo_bear) June 14, 2021
ഓട്ടോറിക്ഷ ഡ്രൈവർ ലിഫ്റ്റ് തന്നതനുസരിച്ച് ഞാൻ വണ്ടിയിൽ വരുന്നതിനിടെ രണ്ടുപേർ കൂടി വാഹനത്തിൽ കയറി. കുറച്ച് സമയം കഴിഞ്ഞ് വണ്ടിയിൽ നിന്ന് വലിച്ചിറക്കി ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് ക്രൂരമായി തല്ലി. തല്ലുന്നതിനിടെ അവർ ജയ്ശ്രീറാമും വന്ദേമാതരം വിളിക്കാനും ആവശ്യപ്പെട്ടു. എന്റെ ഫോണും വാച്ചും അവർ തകർത്തു. തന്റെ താടി അവർ കത്രികകൊണ്ട് മുറിച്ചുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
He shows his wounds. pic.twitter.com/bvDLsXX3O9
— Mohammed Zubair (@zoo_bear) June 14, 2021
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here