ബലാത്സംഗത്തിനിരയാക്കിയ ശേഷം 62കാരിയുടെ കഴുത്തറുക്കുകയും 20 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ദില്ലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയും കഴുത്തറുക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
ആക്രമണത്തില്‍ 62കാരി മരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് ഓഫിസര്‍ പ്രിയങ്ക കശ്യപ് പറഞ്ഞു. മകനാണ് അമ്മയെ താമസസ്ഥലത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയതും ആശുപത്രിയിലെത്തിച്ചതും.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് തയ്യാറായില്ല.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here